വയനാട്: അഞ്ചുവയസുകാരിയായ മകളോടൊപ്പം പുഴയില്‍ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വയനാട് വെണ്ണിയോട് പുഴയിലേയ്ക്ക് കുഞ്ഞുമായി ചാടിയ ദര്‍ശനയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
വെണ്ണിയോട് സ്വദേശിയായ അനന്തഗിരിയില്‍ ഓപ്രകാശിന്റെ ഭാര്യയായ ദര്‍ശന ഇന്നലെയാണ് മകള്‍ ദക്ഷയ്ക്കൊപ്പം വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ചാടിയത്. വിഷം കഴിച്ച ശേഷമാണ് നാല് മാസം ഗര്‍ഭിണിയായ ദര്‍ശന പുഴയിലേയ്ക്ക് ചാടിയത് എന്നാണ് വിവരം.
ദര്‍ശനയെ രക്ഷിച്ചെങ്കിലും മകളെ കണ്ടെത്താനായിരുന്നില്ല. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദര്‍ശന ആരോഗ്യസ്ഥിതി വഷളായതോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മകള്‍ക്കായുള്ള തിരച്ചില്‍ ഇന്ന് വൈകിയും തുടര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മകളുമായി പാലത്തില്‍ എത്തിയ ദര്‍ശന പുഴയിലേയ്ക്ക് ചാടുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന യുവാവാണ് ദര്‍ശനയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. തുടര്‍ന്നാണ് മകളും ഒപ്പമുണ്ടായിരുന്നു എന്ന വിവരം ലഭിച്ചത്. പാലത്തില്‍ നിന്നും കുഞ്ഞിന്റെ ചെരുപ്പും കുടയും അടക്കമുള്ളവ ലഭിച്ചിട്ടുണ്ട് അതേസമയം ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് സംഘവും കുഞ്ഞിനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യത്തിന്റെ ഭാഗമായിരുന്നു.