വെണ്ണിയോട് അമ്മയും അഞ്ച് വയസ്സ് പ്രായമായ മകളുമായി അമ്മ പുഴയില്‍ ചാടിയ സംഭവത്തില്‍ മകളുടെ മൃതദേഹം കണ്ടെത്തി.
പാത്തിക്കല്‍ അനന്തഗിരിയില്‍ ദക്ഷയുടെ (5) മൃതദേഹമാണ് നാല് ദിവസത്തെ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത്. സംഭവം നടന്നിടത്തുനിന്ന് രണ്ട് കിലോമീറ്ററോളം അപ്പുറം കൂടല്‍കടവിലാണ് മൃതദേഹം കിട്ടിയത്.
ഗുരുതരവാസ്ഥയിലായിരുന്ന ദക്ഷയുടെ അമ്മ ദര്‍ശന (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പുഴയില്‍ ചാടി ഗുരുതരാവസ്ഥയിലായിരുന്ന ദര്‍ശന ചികിത്സയിലിരിക്കേയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മകളുമായി ദര്‍ശന പുഴയില്‍ ചാടിയത്. നാട്ടുകാര്‍ ചേര്‍ന്ന് ദര്‍ശനയെ കരയ്ക്ക് എത്തിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദര്‍ശന. പുഴയില്‍ ചാടും മുന്‍പ് ഇവര്‍ വിഷം കഴിച്ചിരുന്നുവെന്നും സൂചനയുണ്ട്. കൂടാതെ, ദര്‍ശന നാല് മാസം ഗര്‍ഭിണിയുമായിരുന്നു.
വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ് ദര്‍ശന. ഇവരുടെ ഏകമകളായിരുന്നു ദക്ഷ.
ഇവരുടെ വീട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയാണ് പുഴ. വ്യാഴാഴ്ച്ച വൈകിട്ട് ദര്‍ശനയും മകളും പാത്തിക്കല്‍ പാലത്തിലേക്ക് നടന്നു പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. മകളേയും കൊണ്ട് ദര്‍ശന പുഴയിലേക്ക് ചാടുന്നത് കണ്ട യുവാവാണ് രക്ഷിക്കാനായി ആദ്യം എത്തിയത്.
ദര്‍ശനയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).