വ്യാജരേഖ ചമച്ച കേസില്‍ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ ഉടമ ഷാജൻ സ്‌കറിയ അറസ്റ്റില്‍. ബി എസ് എൻ എല്‍ ബില്‍ വ്യാജമായി നിര്‍മിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
നിലമ്ബൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃക്കാക്കര പൊലീസാണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാള്‍ മുഖ്യമന്ത്രിയ്ക്ക് ഇമെയിലിലൂടെ നല്‍കിയ പരാതിയിലാണ് നടപടി.
മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ സംപ്രേഷണം ചെയ്തെന്നാരോപിച്ച് നിലമ്ബൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജൻ സ്‌കറിയ ഇന്ന് രാവിലെ പത്തിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ഹാജരായില്ലെങ്കില്‍ അനുവദിച്ച ഇടക്കാല മുൻകൂര്‍ജാമ്യം റദ്ദാക്കുമെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കുകയും ചെയ്തു.
ഷാജൻ ഇതുവരെ ചോദ്യംചെയ്യലിന് ഹാജരാകാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രോസിക്യൂഷൻ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെത്തന്നെ ഹാജരാകാമെന്ന് ഷാജന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും ഇന്നുരാവിലെ ഹാജരായാല്‍ മതിയെന്ന് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിക്കുകയായിരുന്നു.