നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്റെ കൂലിപ്പടയാളികളായിരുന്ന വാഗ്നര്‍ ഗ്രൂപ്പിന്റെ തലവൻ കൊല്ലപ്പെട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, വാഗ്നര്‍ തലവൻ യെവ്‌ജെനി പ്രിഗോഷിൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യെവ്‌ജെനി പ്രിഗോഷിന്റെ ജീവിതം പോലെ തന്നെ നിഗൂഢതകള്‍ നിറഞ്ഞതാകുകയാണ് അദ്ദേഹത്തിന്റെ മരണവും. ഒരുകാലത്ത് റഷ്യൻ പ്രസിഡന്റിന്റെ വിശ്വസ്തനായിരുന്ന പ്രിഗോഷിനെ റഷ്യൻ പ്രസിഡന്റിന്റെ അറിവോടെ കൊലപ്പെടുത്തിയതാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
പ്രിഗോഷിനെ കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് വിചിത്രമായ വെളിപ്പെടുത്തലുകളാണ്. ഇപ്പോഴിതാ, വാഗ്നര്‍ ഗ്രൂപ്പിന്റെ തലവൻ ലൈംഗികതയില്‍ അതീവ തത്പരനായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റഷ്യൻ മാധ്യമ പ്രവര്‍ത്തകനായ റോമൻ ഡോബ്രോഖോട്ടോവിന്റെ ഉടമസ്ഥതയിലുള്ള ഇൻസൈഡര്‍ എന്ന മാധ്യമമാണ് പ്രിഗോഷിന്റെ വിചിത്രമായ ലൈംഗിക ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. റഷ്യയില്‍ നിന്നും നാടുകടത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് റോമൻ ഡോബ്രോഖോട്ടോവ്.
തന്റെ പതിനെട്ടാം വയസ്സില്‍ പ്രിഗോഷിനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന് അവകാശപ്പെടുന്ന സ്ത്രീയുടെ വെളിപ്പെടുത്തലുകളാണ് ഇൻസൈഡര്‍ പുറത്തുവിട്ടിരിക്കുന്നത്. 'മാഷ' എന്ന് വിളിപ്പേരുള്ള സ്ത്രീയാണ് പ്രിഗോഷിനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ലൈംഗികത സംബന്ധിച്ച് വിചിത്രമായ ചില വിശ്വാസങ്ങളും പ്രിഗോഷിന് ഉണ്ടായിരുന്നെന്നും മാഷ വെളിപ്പെടുത്തുന്നു.
സെക്സില്‍ അതീവ തല്‍പ്പരനായിരുന്ന പ്രിഗോഷിൻ കന്യകമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ നിത്യയൗവനം ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നു. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സോളോ സോകോസ് ഹോട്ടലില്‍ പ്രിഗോഷിന് ലൈംഗികബന്ധത്തിലേര്‍പ്പെടാൻ വേണ്ടി പെണ്‍കുട്ടികളെ പാര്‍പ്പിക്കാൻ പ്രത്യേകം മുറികളുണ്ടായിരുന്നു. തനിക്കായി കൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ കന്യകമാരാണോ എന്നറിയാൻ പരിശോധന നടത്തുമായിരുന്നു എന്നും ഇൻസൈഡറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടികളുമായും കന്യകമാരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ പ്രിഗോഷിന് വളരെ ഇഷ്ടമായിരുന്നുവെന്നാണ് മാഷ വെളിപ്പെടുത്തുന്നത്. തനിക്ക് 18 വയസ്സുള്ളപ്പോള്‍, തന്റെ കന്യകാത്വം അക്കാലത്ത് 62 വയസ്സുള്ള പ്രിഗോഷിന് സമര്‍പ്പിച്ചു എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഒരു തവണ പ്രിഗോഷിനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് തനിക്ക് 40,000 റുബിള്‍ പ്രതിഫലമായി ലഭിച്ചെന്നും യുവതി പറയുന്നു. കന്യകയായിരുന്നതിനാലാണ് ഇത്ര വലിയ തുക ലഭിച്ചതെന്നും തന്നെ പ്രിഗോഷിനിലേക്കെത്തിച്ച പിമ്ബിന് അതിലും കൂടുതല്‍ പണം ലഭിച്ചെന്നും യുവതി പറയുന്നു. 60,000 റൂബിളാണത്രെ മാഷയെ പ്രിഗോഷിന്റെ കിടപ്പറയിലെത്തിച്ചതിന് പിമ്ബിന് ലഭിച്ച പ്രതിഫലം.
ഒരു ആശുപത്രിയില്‍ വച്ച് കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയാണ് പ്രിഗോഷിന്റെ അന്തഃപുരത്തെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് മാഷ പറഞ്ഞു.
അവരുടെ കന്യകാത്വം പരിശോധിക്കാൻ പോലും ഒരു സംവിധാനമുണ്ടെന്നും മാഷ അയച്ചു. താൻ ചെന്നപ്പോള്‍ വാഗ്‌നര്‍ ചീഫിന്റെ പിമ്ബാണ് തന്നെ സോഗാസ് ക്ലിനിക്കിലേക്ക് അയച്ചതെന്ന് മാഷ ഇൻസൈഡറോട് പറഞ്ഞു. കന്യകാത്വം പരിശോധിക്കാൻ ക്ലിനിക്കില്‍ പോകണമെന്ന് അവള്‍ പറഞ്ഞു. എന്നെ നെവ്‌സ്‌കി പ്രോസ്‌പെക്റ്റിന്റെ മറുവശത്തുള്ള സോഗാസ് ക്ലിനിക്കിലേക്ക് അയച്ചു.'
'റിസപ്ഷൻ ഡെസ്‌കില്‍, നിങ്ങള്‍ ഒരു പാസ്വേഡ് പറയണം. ഈ പാസ്വേഡ്, പെണ്‍കുട്ടിയുടെ കന്യാചര്‍മ്മം പ്രിഗോജിൻ പരിശോധിക്കാൻ അവിടെ എത്തിയിരുന്നതായി സൂചിപ്പിക്കുന്ന ഒരു കോഡാണ്. കന്യകാത്വം സ്ഥിരീകരിച്ചതോടെ, സെന്റ് പീറ്റേഴ്സ്ബര്‍ഗിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വാസിലിയേവ്‌സ്‌കി ദ്വീപിലെ സോളോ സോകോസ് ഹോട്ടലിലേക്ക് അവളെ അയച്ചു. പ്രിഗോഷിനും പെണ്‍കുട്ടികള്‍ക്കും വേണ്ടി എപ്പോഴും മുറികള്‍ റിസര്‍വ് ചെയ്തിരിക്കുന്നതുപോലെ തോന്നുന്നു, അവരുടെ മേല്‍നോട്ടം വഹിക്കുന്ന ആളുകളും ഉണ്ടായിരുന്നു. അവരാണ് എന്നോട് പറഞ്ഞത് ഇത് പ്രിഗോഷിൻ ആണെന്ന്. സെക്സ് കഴിഞ്ഞാല്‍, പ്രിഗോഷിൻ പെണ്‍കുട്ടിക്ക് 100,000 റൂബിള്‍ കൊടുക്കും. അത് അവള്‍ക്കും പിമ്ബുകള്‍ക്കുമുള്ളതാണ്.
വാഗ്‌നര്‍മേധാവി ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെ ഒരു തന്റെ വിളിപ്പാടകലെ എപ്പോഴും സൂക്ഷിച്ചിരുന്നതായും യുവതി പറയുന്നു. ഒരു കാലത്ത് 'പുട്ടിന്റെ ഷെഫ്' എന്നറിയപ്പെട്ടിരുന്ന പ്രിഗോഷിന്റെ പല വിചിത്ര ശീലങ്ങളിലേക്കും മാഷ പറയുന്നുണ്ട്. 18 വയസ്സിനു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുമായി അയാള്‍ക്ക് നിരോധന ഉറ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായിരുന്നു താല്‍പ്പര്യം. പെണ്‍കുട്ടികളുടെ യോനിയില്‍ നിന്നുള്ള സ്രവങ്ങള്‍ തന്റെ 'ചൈതന്യം' വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി മാഷ പറയുന്നു. ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്ന കന്യകമാര്‍ക്ക് ധാരാളം പണം ലഭിക്കുമെന്നും യുവതി വെളിപ്പെടുത്തുന്നു.
അയാള്‍ പണം ഒരു കസേരയില്‍ വെച്ചിരിക്കുന്നു. അത് 100,000 (റൂബിള്‍) ആയിരുന്നു. എനിക്ക് 40,000 റൂബിള്‍ എടുക്കാം. 60,000 പിമ്ബിനുള്ളതായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, പ്രിഗോഷിൻ ഉപയോഗിക്കാനും തുടര്‍ന്ന് 'എറിഞ്ഞുകളയപ്പെടാനും' തയ്യാറായ നിരവധി യുവതികളില്‍ ഒരാള്‍ മാത്രമാണ് മാഷ.