അറുപതിലേറെപ്പേർ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ 13 പേർകൂടി കസ്റ്റഡിയില്‍. ഞായറാഴ്ച പുലർച്ചെ പമ്ബയില്‍നിന്നാണ് ഇവരില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ശബരിമല തീർഥാടനകാലത്തോട് അനുബന്ധിച്ച് പമ്ബയില്‍ താത്കാലിക ജോലിയില്‍ ഏർപ്പെട്ടിരുന്നവരാണ് ഇവർ. ഇവരുടെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് പ്ലസ്ടു വിദ്യാർഥികളും അടുത്തിടെ വിവാഹംകഴിഞ്ഞയാളും ഇതില്‍ ഉള്‍പ്പെടും.
13 വയസ്സുമുതല്‍ പലതവണകളായി 64-ഓളം പേർ പീഡിപ്പിച്ചെന്നായിരുന്നു കായികതാരം കൂടിയായ 18 വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അടുപ്പം സ്ഥാപിച്ച സുബിൻ എന്നയാളാണ് പെണ്‍കുട്ടിയെ ആദ്യം ചൂഷണംചെയ്തത്. ഇയാള്‍ പെണ്‍കുട്ടിക്ക് നഗ്നദൃശ്യങ്ങളും അശ്ലീലസന്ദേശങ്ങളും അയച്ചിരുന്നു.
പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങളും പ്രതി കൈക്കലാക്കി. പിന്നാലെ ഈ ദൃശ്യങ്ങള്‍ സുബിൻ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. തുടർന്ന് ദൃശ്യങ്ങള്‍ കിട്ടിയവർ ഇത് പെണ്‍കുട്ടിക്ക് അയച്ചുനല്‍കി സമ്മർദത്തിലാക്കി. പിന്നാലെ ഇവരും പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു.
അച്ഛന്റെ സ്മാർട്ഫോണ്‍ ആണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഈ ഫോണിലൂടെയായിരുന്നു പ്രതികളെല്ലാം കുട്ടിയെ ബന്ധപ്പെട്ടിരുന്നത്. ഈ ഫോണിലേക്ക് തന്നെയാണ് പ്രതികള്‍ നഗ്നദൃശ്യങ്ങളും അയച്ചുനല്‍കിയത്. പത്തനംതിട്ട ബസ് സ്റ്റാൻഡിലടക്കംവെച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സ്റ്റാൻഡില്‍ നിർത്തിയിട്ട ബസ്സില്‍വെച്ചും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ബസ് സ്റ്റാൻഡില്‍നിന്നാണ് പലരും പെണ്‍കുട്ടിയെ മറ്റുവാഹനങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ചൂഷണംചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുദിവസം തന്നെ നാലുപേർ മാറിമാറി ബലാത്സംഗംചെയ്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഈ ഫോണിലേക്ക് രാത്രികാലങ്ങളില്‍വന്ന ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളില്‍ 32 പേരുടെ നമ്ബരുകള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ സേവ് ചെയ്തതായാണ് വിവരം. കേസിന്റെ ആദ്യഘട്ടത്തില്‍ ഈ 32 പേരും പ്രതികളാകും. വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയ പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ ശനിയാഴ്ചയും തുടർന്നു. ആര്, എവിടെവെച്ച് ഉപദ്രവിച്ചു തുടങ്ങിയവിവരങ്ങളാണ് പോലീസ് പ്രധാനമായും ശേഖരിക്കുന്നത്. മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടികയുടെ വലുപ്പം കൂടിവരുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലേക്ക് കേസ് വ്യാപിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി നല്‍കുന്ന സൂചന.
കേസില്‍ അറസ്റ്റിലായവർ:
പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിൻ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30) കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30) കൊച്ചുപറമ്ബില്‍ കെ. അനന്ദു (21) ചെമ്ബില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) ഷംനാദ് (20) അഫ്സല്‍ (21), ഇയാളുടെ സഹോദരൻ ആഷിക്ക് (20) നിധിൻ പ്രസാദ് (21) അഭിനവ് (18) കാർത്തിക്ക് (18) സുധീഷ് (27), അപ്പു (നിഷാദ്-31), അരവിന്ദ് (23), അനന്ദു പ്രദീപ് (24), വിഷ്ണു (24), ദീപു പി.സുരേഷ് (22), ബിനു കെ.ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരും പതിനേഴുകാരനുമാണ് ഇതുവരെ അറസ്റ്റിലായവർ.