ബ്രിട്ടനില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർത്ഥിനി സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരിച്ചത്
പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകളാണ് സ്റ്റെനി എലിസബത്ത്. ഗുജറാത്തിലെ രാജ്ഘോട്ടിലാണ് യുവതിയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. ഒരാഴ്ച്ചയായി പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ യുവതിക്കുണ്ടായിരുന്നു. പുതുവർഷ ദിനത്തില്‍ അർദ്ധരാത്രി ഒരുമണിയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് സ്റ്റെനി വിദ്യാർത്ഥി വീസയില്‍ ബ്രിട്ടനില്‍ എത്തിയത്. ലണ്ടനിലെ വെമ്ബ്ളിയില്‍ സഹ വിദ്യാർത്ഥികള്‍ക്ക് ഒപ്പം താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുൻപ് സ്റ്റെനിക്ക് പനി, ചുമ തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ജിപിയുടെ ചികിത്സ സഹായം തേടിയിരുന്നു.
എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ പൂർണ്ണമായും വിട്ടു മാറിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ രോഗാവസ്ഥ മൂർച്ഛിക്കുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയയുമായിരുന്നു. എന്നാല്‍ വിദഗ്ദമായ ചികിത്സയ്ക്ക് ബാർനെറ്റ് റോയല്‍ ഫ്രീ ലണ്ടൻ എൻഎച്ച്‌എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാർനെറ്റിലെ എമർജൻസി വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുജറാത്തിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗമാണ്. മറ്റ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ എത്തിച്ചു സാംസ്‌കരിക്കുന്നതിനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്.
ഇതിനായി വെമ്ബ്ളിയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ മലയാളി സമൂഹങ്ങള്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.
സ്റ്റെനിയുടെ അപ്രതീക്ഷിത വേർപാടിലുണ്ടായ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം ബാർനെറ്റ് റോയല്‍ ഫ്രീ ലണ്ടൻ എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞുമോളാണ് മാതാവ്. ആല്‍ബി സഹോദരൻ.