പോക്സോ കേസില്‍ സ്കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. സ്കൂള്‍ വിദ്യാർഥിനികളുടെ പരാതിയില്‍ സ്കൂള്‍ ബസ് ഡ്രൈവറായ മുഖത്തല സുബിൻ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തൻവീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവർക്കുമെതിരെ എട്ട് പോക്സോ കേസുകളാണ് എടുത്തത്. വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. ശക്തികുളങ്ങര പോലീസാണ് കേസെടുത്തത്. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിൻസിപ്പാളിന് പരാതി എഴുതി നല്‍കിയിരുന്നു. പ്രിൻസിപ്പാള്‍ ഇത് പോലീസിന് കൈമാറുകയായിരുന്നു. എട്ട് വിദ്യാർഥിനികളാണ് പരാതിക്കാർ.
ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസെടുത്തത്. സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് രജിസ്റ്റർ ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.