Click to learn more 👇

പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമത്തിന് പിന്നാലെ പഴയസുഹൃത്തിനൊപ്പം ഒന്നിച്ച്‌ ജീവിക്കാൻ അമ്മ വിഷം നല്‍കി കൊന്നത് 3 പിഞ്ചുപൈതങ്ങളെ


 

സ്‌കൂള്‍ പഠനകാലത്തെ സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കള്‍ക്ക് വിഷം നല്‍കി കൊന്ന് അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം.

രജിത എന്ന നാല്‍പ്പത്തഞ്ചുകാരിയാണ് സ്വന്തം ഈ കൊടുംക്രൂരത ചെയ്തത്. മക്കളായ സായ് കൃഷ്ണ,മധുപ്രിയ, ഗൗതം എന്നിവരാണ് കൊല്ലപ്പെട്ടത്.


മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. സംശയം തോന്നാതിരിക്കാൻ ഇവർ ചെറിയ അളവില്‍ വിഷം കഴിച്ചെന്ന് പോലീസ് പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രജിത.


രാത്രി ഭക്ഷണത്തിലെ തൈരില്‍ വിഷം ചേർത്താണ് രജിത മക്കള്‍ക്ക് നല്‍കിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും രജിത ആശുപത്രിയില്‍ എത്തിച്ചില്ല. ഭർത്താവ് ചെന്നയ്യ എത്തിയപ്പോള്‍ അബോധാവസ്ഥയിലായ മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ഉടൻ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. കേസിന്റെ തുടക്കത്തില്‍ ഭർത്താവിനെയായിരുന്നു സംശയം. എന്നാല്‍ അന്വേഷണത്തില്‍ രജിതയാണ് വിഷം കലർത്തിയതെന്ന് കണ്ടെത്തി.


ദാമ്ബത്യത്തില്‍ രജിത സന്തോഷവതിയായിരുന്നില്ല. അതിനിടെ സ്‌കൂളില്‍ അടുത്തിടെ നടന്ന പൂർവ വിദ്യാർഥി സംഗമത്തില്‍ രജിത പങ്കെടുത്തിരുന്നു. അവിടെ വെച്ച്‌ പഴയ സുഹൃത്തുമായി അടുത്തു. ഇരുവരും പ്രണയത്തിലായി. പഴയ കാമുകനൊപ്പം ജീവിക്കാൻ മക്കള്‍ തടസ്സമാകുമെന്ന് കണ്ടതോടെയാണ് കൊലപാതകം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക